സന്ദര്‍ശകര്‍

Thursday, December 16, 2010

അവള്‍ ചുവന്ന മുഖമുള്ള ഭീകരതയഅകുന്നു

 സ്ത്രീകള്‍ വിചിത്ര ജീവികളാണ്. അവര്‍ നിങ്ങള്‍ക്കു വേണ്ടി രാവിലെ പ്രാര്‍ത്ധിക്കുകയും ഉച്ചയൂടെ ഹതാശയായി നിങ്ങളെ ശപിക്കുകയും ചെയ്യും അതേ സ്തീ തന്നെ സന്ധ്യക്കു പ്രതീക്ഷയോടെ നിങ്ങളെ കത്തിരിക്കുകയും, നിങ്ങള്‍ ഒരു സംമ്പൂര്‍ണ്ണ പുരുഷനാണെന്ന് ഹുങ്കോടെ ആഹ്ലാദപൂര്‍വ്വം അവളില്‍ ആധിപത്യം സ്താപിച്ചു കഷിഞ്ഞാല്‍, പാതിരാത്രിയുടെ പ്രാരംഭത്തോടെ നിങ്ങളുടെ തന്നെ വിലയില്ലായിമയെ പരിഹസിക്കുകയും ചെയ്യും.നിവര്‍ത്തി നിര്‍ത്തിയിരിക്കുന്ന നഗ്നമായത കഠാരക്കുമേല്‍ നിങ്ങളുടെ ആഹ്ലാദത്തിനുവേണ്ടി വീണ് സന്തോഷത്തോടെ മരിക്കാന്‍ തയ്യാറാണന്നുള്ള അവള്ളുടെ പ്രസ്താവം നിങ്ങള്‍ മുഖവിലകെടുത്താല്‍ നിങ്ങള്‍ വിഡ്ഡിയാകുന്നു. സ്ത്രീകള്‍ എന്ത് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥ്അമക്കുന്നുവോ അതിന്റ്റെ നേരെ വിപരീതമാണ് മിക്കപ്പോഴും പറയുന്നത്! സ്വയം വഞ്ചിക്കുന്ന കാപട്യക്കരുടെ ഈ വര്‍ഗ്ഗം വളരെ മനോഹരമായി നിങ്ങള്‍ക്കു തോനിയട്ടുണ്ടവും. അമ്മിഞ്ഞപ്പാലിനു വേണ്ടികാത്തിരിക്കിന്ന കുഞ്ഞിന്റ്റെ ഇളം ചുണ്ടുകളെ ഓര്‍മ്മിപ്പിക്കുന്ന അപൂര്‍വ്വനിഷ്കളങ്കത, അവരുടെ ചുണ്ടില്‍ നിങ്ങള്‍ കണ്ടത്തിയിരിക്കും പൂവിതളിന്റ്റേതുപോലുള്ള നിറവും മാര്‍ദവവും അവളൂടെ ചര്‍മ്മത്തില്‍ നിങ്ങള്‍ അനുഭവിച്ചിരിക്കാം അവളുടെ നീലക്കണ്ണുകളില്‍ നക്ഷത്ര തിളക്കം നിങ്ങള്‍ കണ്ടിരിക്കാം. പക്ഷെ പ്രീയ വായനക്കാരാ, ഓര്‍ക്കുക, അവള്‍ ചുവന്ന മുഖമുള്ള ഭീകരതയഅകുന്നു! അവളില്‍ നീ കാണുന്ന എല്ലാ സൗന്ദര്യത്തിനും പിന്നില്‍ ലോകത്തിന്റ്റെമുഴുവന്‍ ക്രൗര്യമാണ്.അവളുടെ കണ്ണുകളില്‍ നീ കാണുന്ന നിഷ്കളങ്കത, മരിച്ചുപോയ കുഞ്ഞിന്റ്റെ കൂട്ടിപ്പിടിച്ച കൊച്ചുകൈകളുടേതാണ്!അവളുടെ ചര്‍മ്മത്തില്‍ നീ കണുന്ന നിറവും മാര്‍ദവവും കട്ടപിടിക്കാത രക്തത്തിന്റ്റേതാണ്. അവളുടെ കണ്ണുകളില്‍ നി കാണുന്ന താരപ്രകശം കൂട്ടിമുട്ടിയ വളുകളില്‍നിന്നുള്ള തീപ്പൊരിയാണ് . അവളെ  കരുതിയിരിക്കുക


             


        ആധുനിക സാഹിത്യത്തിലെ ഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചു വയിച്ചു ഞാന്‍ കണ്ടത്തുയ വെറും മണ്ടത്തരങ്ങളാണ് ഇവയെല്ലാം സ്ത്രീകളുമായി തീരെ അടുപ്പം ഇല്ലാത്തതുകൊണ്ട് ഈ നിരീക്ഷണങ്ങള്‍ ശരിയോ എന്ന് പറയാന്‍ നിശ്ചയമായും എനുക്കു ആവില്ല. സ്ത്രീ വേഷം ധരിച്ച അപൂര്‍വ്വമാലാഖമാരുമയി മത്രമേ എനിക്കു ഇടപെടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഞാന്‍ ഇടപെട്ടവരോരോരുത്തരും

സ്ത്രീരെത്നവും കളങ്കമില്ലാത്ത വൈഡൂര്യവും ആയിരുന്നു പട്ടികളുടെ മുമ്പിലീക്കു നിങ്ങള്‍  എറിഞ്ഞു കൊടുക്കരുതെന്നു പുണ്യബൈബിള്‍ മുന്നറിയിപ്പു നല്‍കിയ അമൂല്യ മുത്തു കളയിരുന്നു അവര്‍. എന്നിട്ടും ഈ മുത്തുകള്‍ കിട്ടിയ ഭാഗ്യവന്മാരായ പട്ടികള്‍ക്കു അവ, ചീഞ്ഞ മാംസത്തിന്റ്റെ അത്ര പോലും ഉപകാരപ്രദമായിട്ടുണ്ടാവില്ല. അവരായിരിക്കണം തങ്ങളുടെ സഹിത്യ   ഗ്രന്ഥങ്ങളില്‍ സ്ത്രീകളെ കുറിച്ച് ഈ തെറ്റായ അഭിപ്രായങ്ങള്‍ കുത്തിവരച്ചത്

        

                             പക്ഷേ, ആധികാരികമയി വിയോജിക്കാന്‍ ഞാന്‍ ആര്









കടപ്പാട്: കടലപോതിഞ്ഞു കിട്ടിയ ഒരു തുണ്ടു കടലാസിനോട്

No comments: